സ്വീഡനെ ചുരുട്ടിയെറിഞ്ഞ് സെമിയിലേക്ക് ഇംഗ്ലീഷ് പടയോട്ടം (2-0)

സമാര: ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ സ്വീഡനെതിരെ ഇംഗ്ലണ്ടിന് രണ്ട് ഗോളിന്റെ വിജയം. 1966 ന് ശേഷം ആദ്യ ലോക കിരീടം എന്ന ലക്ഷ്യവുമായെത്തിയിരിക്കുന്ന ഹാരി കേനിന്റെ ഇംഗ്ലണ്ടിന് സെമിയില്‍ ക്രൊയേഷ്യയേയോ റഷ്യയെയോ നേരിടണം.

സ്വീഡന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ഇംഗ്ലണ്ടാണ് ആദ്യം ഗോള്‍ നേടി ലീഡ് ഉറപ്പിച്ചിത്. മിഗ്വയര്‍ നേടിയ ഗോളിലാണ് ഇംഗ്ലണ്ട് മുന്നിലേറിയത്.

ഇംഗ്ലണ്ടിനൊപ്പമെത്താന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ആധിപത്യം നേടാനാവാത്തതാണ് സ്വീഡനെ കുഴച്ചത്.

വീണ്ടും, സ്വീഡിഷ് ബോക്‌സിനുള്ളിലേക്ക് ഇംഗ്ലണ്ട് കൂട്ടത്തോടെ നടത്തിയ ആക്രമണത്തില്‍ അടുത്ത ഗോളും പിറന്നു. ജെസ്സെ ലിന്‍ഗാര്‍ഡ് ഉയര്‍ത്തിവിട്ട പന്തില്‍ ഡെലെ അലിയുടെ ക്ലോസ് റേഞ്ചര്‍ ഹെഡറിലൂടെയാണ് പന്തു വലയിലായത്.

Top