ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിന് കുതിപ്പ്, പാകിസ്ഥാന് വീണ്ടും തോല്‍വി

പാകിസ്ഥാനെതിരായ അഞ്ചാം ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിന് 54 റണ്‍സ് ജയം. മത്സരത്തില്‍ ആദ്യം ബാറ്റിങ് നേടിയ ഇംഗ്ലണ്ട് 351/9 ല്‍ എത്തി, എന്നാല്‍ പാകിസ്ഥാന് 297 ല്‍ എത്താനേ കഴിഞ്ഞുള്ളു. ഇതോടെ അഞ്ച് മത്സര ഏകദിന പരമ്പരയും ഇംഗ്ലണ്ടിന് സ്വന്തമായി(4-0). നേരത്തെ പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

84 റണ്‍സെടുത്ത ജോ റൂട്ടും ,76 റണ്‍സെടുത്ത ഓയിന്‍ മോര്‍ഗനുമാണ് ഇംഗ്ലണ്ട് ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. ജെയിംസ് വിന്‍സ് (33 റണ്‍സ്) ബെയര്‍‌സ്റ്റോ (32 റണ്‍സ്) ജോസ് ബട്‌ലര്‍ (34 റണ്‍സ് ) എന്നിവരും കൂടിയതോടെ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 351/9 എന്ന സ്‌കോറിലെത്തി.

351 നെ മറികടക്കുകയെന്ന ലക്ഷ്യവുമായെത്തിയ പാകിസ്ഥാന്റെ തുടക്കം വന്‍ തകര്‍ച്ചയോടെയായിരുന്നു. 6 റണ്‍സെടുക്കുന്നതിനിടെ മൂന്ന് റണ്‍സാണ് ടീമിന് നഷ്ടമായത്. നാലാം വിക്കറ്റില്‍ നായകന്‍ സര്‍ഫറാസ് അഹമ്മദും ,ബാബര്‍ അസമും ചേര്‍ന്ന് 146 റണ്‍സ് എടുത്ത് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. അസം 80 റണ്‍സെടുത്തപ്പോള്‍,സര്‍ഫറാസ് സെഞ്ച്വറിക്ക് മൂന്ന് റണ്‍സരികെ പുറത്തായി. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ പാകിസ്ഥാന്‍ 297 റണ്‍സില്‍ പുറത്താവുകയായിരുന്നു. 54 റണ്‍സിന് വഴങ്ങി 5 വിക്കറ്റെടുത്ത ക്രിസ് വോക്ക്‌സാണ് ഇംഗ്ലണ്ട് ബോളിംഗിലെ താരം.

Top