കാര്‍ഡിഫില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 യില്‍ ഇന്ത്യയ്ക്ക് പരാജയം

india england

കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 യില്‍ ഇന്ത്യയ്ക്ക് പരാജയം. അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ തറപറ്റിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ അലക്സ് ഹെയ്ല്‍സാണ് ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 148 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ട് പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

നായകന്‍ വിരാട് കൊഹ്ലിയുടേയും, എംഎസ് ധോണിയുടേയും പ്രകടനമാണ് ഇന്ത്യയ്ക്ക് നാണക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. വിരാട് 47 റണ്‍സും, ധോണി 32 റണ്‍സും അടിച്ചെടുത്തു.

മറുവശത്ത് 58 റണ്‍സുമായി പുറത്താകാതെ നിന്ന ഹെയ്ല്‍സിനൊപ്പം 18 പന്തില്‍ 28 റണ്‍സെടുത്ത ജോണി ബേരിസ്റ്റോ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.

ഇന്ത്യയ്ക്കായി ഉമേഷ് യാദവ് രണ്ടും, ഭുവനേശ്വര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ചഹല്‍, എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമെത്തി.

Top