മസ്തിഷ്‌കജ്വരം; കുട്ടികളുടെ മരണം 136 ആയി

മുസാഫര്‍പുര്‍: ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം 136 ആയി. ബിഹാറിലെ 16 ജില്ലകളിലെ അറുന്നൂറിലധികം കുട്ടികളാണ് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ശ്രീകൃഷ്ണപുരം മെഡിക്കല്‍ കോളേജ് , കേജരിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി 535 കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്.മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 93 കുട്ടികളാണ് മരിച്ചത്. ഇവിടെ 330 കുട്ടികളെ രോഗ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. കെജ്രിവാള്‍ ആശുത്രിയില്‍ 19 കുട്ടികള്‍ മരിച്ചു. ഇവിടെയും നിരവധി കുട്ടികള്‍ രോഗലക്ഷങ്ങളോടെ ചികില്‍സയിലാണ്.

മുസഫര്‍പൂറിന് പുറമെ സമസ്തിപൂര്‍, ബാങ്ക, വൈശാലി ജില്ലകളിലും മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം മസ്തിഷ്‌ക ജ്വരം ബാധിച്ച് ബിഹാറില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് പിന്നില്‍ ലിച്ചിപ്പഴം ആണെന്ന് ആരോപണത്തില്‍ അന്വേഷണം നടന്നു വരികയാണ്‌. ലിച്ചിപ്പഴങ്ങള്‍ കുട്ടികള്‍ പട്ടിണിമാറ്റാന്‍ കഴിക്കാറുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. രോഗം പടരുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ലിച്ചി പഴത്തിലടക്കം കേന്ദ്ര വിദഗ്ധ സംഘം പരിശോധന നടത്തുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് നിരവധി കുട്ടികള്‍ മരിക്കാനിടയായതിനെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോ. കഫീല്‍ ഖാന്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കാനായി ഇന്നലെ ദാമോദര്‍പുരില്‍ എത്തി. കഫീല്‍ ഇവിടെ ക്യാമ്പ് ചെയ്താണു ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിവരുന്നത്.

Top