ഇ.പി.എഫ്. പലിശ 8.65 ശതമാനം കൂട്ടാന്‍ ധനമന്ത്രാലയത്തിന്റെ അംഗീകാരം

ന്യൂഡല്‍ഹി: 2018-19 എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 8.65 ശതമാനം പലിശ അനുവദിക്കാനുള്ള ഇ.പി.എഫ്.ഒ.യുടെ തീരുമാനത്തിന് അനുമതി. ധനമന്ത്രാലയത്തിന്റെ ധനസേവനവകുപ്പാണ് അനുമതി നല്‍കിയത്. നിലവില്‍ 8.55 ശതമാണ് പലിശ.

2016-17ല്‍ ഇ.പി.എഫ്. പലിശ 8.8 ശതമാനത്തില്‍നിന്ന് 8.65 ശതമാനമാക്കി കുറച്ചിരുന്നു. ഫെബ്രുവരിയില്‍ കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗംഗവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇ.പി.എഫ്.ഒ. ഉന്നതാധികാര യോഗത്തിലാണ് പലിശ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സംഘടിതമേഖലയില്‍ ജോലിചെയ്യുന്ന ആറുകോടിയിലധികം തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്നതാണ് തീരുമാനം.

Top