ട്വീറ്ററിലെ വരുമാന നഷ്ടത്തിൽ പ്രതികരണവുമായി മസ്ക്

രുമാന നഷ്ടത്തെ കുറിച്ചുള്ള ആവലാതി പങ്കിട്ട് ശത കോടീശ്വരൻ ഇലോൺ മസ്ക്. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ട എലോൺ മസ്കിന്റെ നടപടി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പരസ്യ കമ്പനികളുടെ പിന്മാറ്റത്തിന് കാരണം മനുഷ്യവകാശ പ്രസ്ഥാനങ്ങളാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മസ്ക്. കണ്ടന്റ് മോഡറേഷൻ പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ പരസ്യ ദാതാക്കളിൽ സമ്മർദം പുലര്‌ത്തിയെന്നാണ് മസ്ക് പറയുന്നത്. പരസ്യക്കാർ പിൻവലിഞ്ഞതിനെ തുടര്‌ന്ന് വലിയ രീതിയിലുള്ള വരുമാന നഷ്ടമാണ് കമ്പനി നേരിടുന്നത്.

ഇക്കാര്യം മസ്ക് തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പിരിച്ചുവിടൽ നടന്ന ശേഷം നിരവധി പരസ്യദാതാക്കളാണ് പിൻവാങ്ങിയത്. പ്രതിദിനം കമ്പനിയ്ക്ക് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്കൂട്ടൽ. പിരിച്ചുവിട്ട എല്ലാവർക്കും മൂന്ന് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകുമെന്ന് മസ്ക് അറിയിച്ചിട്ടുണ്ട്. ആഗോളതലത്തില്‌ തന്നെ പരസ്യങ്ങൾ പിൻവലിക്കുന്നതിനായി വലിയ തരത്തിലുള്ള സമ്മർദ്ദങ്ങളാണ് പരസ്യ ദാതാക്കൾ നേരിടേണ്ടി വരുന്നതെന്നാണ് മസ്കിന്റെ കണ്ടെത്തൽ. 3700 ഓളം പേരെ അല്ലെങ്കിൽ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടൽ നടപടികൾ ബാധിക്കുമെന്നാണ് സൂചന.

Top