വൈദ്യുതി കസേരയിലിരുത്തി വധ ശിക്ഷ ;നടപടിയില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തം

വാഷിങ്ടണ്‍ : വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ വൈദ്യുതി കസേരയിലിരുത്തി ഷോക്കടിപ്പിച്ച് കൊല്ലുന്ന നടപടികെതിരെ അമേരിക്കയില്‍ പ്രതിഷേധം. രാജ്യത്ത് ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇത്തരത്തില്‍ വിധി നടപ്പാക്കുന്നത്.

ടെന്നസിയിലെ വന്‍ സുരക്ഷ സംവിധാനങ്ങളുള്ള നാഷ്‌വില്ലെ ജയിലിലാണ് കൊലക്കേസ് പ്രതിയെ ഷോക്കടിപ്പിച്ച് വധശിക്ഷക്ക് വിധേയമാക്കിയത്.

മനോരോഗിയായ യുവതിയെ കൊന്ന കേസില്‍ പ്രതിയായ ഡേവിഡ് മില്ലറിനെയാണ് (61) വധശിക്ഷക്ക് വിധേയമാക്കിയത്. 2013നു ശേഷം വൈദ്യുതി കസേരയില്‍ ഇത്തരത്തില്‍ കൊല്ലുന്നത് അമേരിക്കയില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

1980ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 36 വര്‍ഷത്തോളം ജയിലിലായിരുന്നു മില്ലര്‍. ഇതേ ജയിലിലെ മറ്റൊരു കൊലക്കേസില്‍ പ്രതിയായിരുന്ന എഡ്മണ്ട് സ്‌കോസ്‌കിയാണ് ഇത്തരത്തില്‍ വധശിക്ഷക്ക് വിധേയമാക്കപ്പെട്ടത്.

Top