ഒളിക്യാമറ വിവാദം; എം.കെ രാഘവന്റെയും സഹായിയുടേയും മൊഴി രേഖപ്പെടുത്തി

കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ എം.കെ രാഘവന്റെയും സഹായി ശ്രീകാന്തിന്റെയും മൊഴി ജില്ലാ കളക്ടര്‍ രേഖപ്പെടുത്തി.

മൊഴി രേഖപ്പെടുത്തിയത് കളക്ടറുടെ ചേംബറില്‍ വിളിച്ച് വരുത്തിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെടുത്തത്. രണ്ട് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും.

തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് വേണ്ടി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറുന്നതിന് തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടണമെന്ന് എം കെ രാഘവന്‍ ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഹിന്ദി ചാനല്‍ പുറത്ത് വിട്ടിരുന്നു. ഇത് സംബന്ധിച്ച് എം കെ രാഘവനെതിരെ രണ്ട് പരാതികളില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Top