രാജസ്ഥാനിലും തെലങ്കാനയിലും ഇന്ന് കലാശക്കൊട്ട് ;വോട്ടെടുപ്പ് വെള്ളിയാഴ്ച

ന്യൂഡല്‍ഹി: രാജസ്ഥാനിലും തെലങ്കാനയിലും തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. രാജസ്ഥാനില്‍ 199 സീറ്റുകളിലേയ്ക്ക് മറ്റന്നാളാണ് വോട്ടെടുപ്പ് നടക്കുന്നത്.

തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 1,777 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാനപോരാട്ടം.

രാം ഘട്ട് സീറ്റിലെ വോട്ടെടുപ്പ് ബി.എസ്.പി സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് മാറ്റിവച്ചിട്ടുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള മുന്‍ നിര ബിജെപി നേതാക്കള്‍ ഇന്ന് രാജസ്ഥാനില്‍ പ്രചാരണത്തിനെത്തും. കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളും കലാശക്കൊട്ടിന് സംസ്ഥാനത്ത് എത്തുന്നുണ്ട്.

സൂര്യപേട്ട് ജില്ലയിലെ മഹാസഖ്യത്തിന്റെ റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. വൈകിട്ട് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനൊപ്പം രാഹുല്‍ മാധ്യമങ്ങളെ കാണും.

Top