ആഭ്യന്തരവകുപ്പിനും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ദോ എബ്രഹാം എം.എല്‍.എ

കൊച്ചി: കേരള സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാം. കേരളത്തിലെ പൊലീസ്‌ സംവിധാനത്തിന്റെ പോക്ക് ശരിയായ നിലയിലല്ലെന്നും ആഭ്യന്തര വകുപ്പ് പരാജയമാണെന്നും എല്‍ദോ തുറന്നടിച്ചു. കൊച്ചിയിലെ പൊലീസ്‌ ലാത്തിച്ചാര്‍ജില്‍ സി.പി.ഐ നേതാക്കള്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തിലായിരുന്നു എല്‍ദോയുടെ പ്രതികരണം.

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെന്നും പൊലീസിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി വീഴ്ച്ച സംഭവിക്കുന്നുവെന്നും ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും എല്‍ദോ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം സി.പി.ഐ നടത്തിയ ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിലെ ലാത്തിച്ചാര്‍ജിനിടെ മൂവാറ്റുപുഴയില്‍നിന്നുള്ള സി.പി.ഐ എം.എല്‍.എ എല്‍ദോ ഏബ്രഹാമിന്റെ കൈ പൊലീസ്‌ തല്ലിയൊടിച്ചിരുന്നു. ഇടതുകൈ ഒടിഞ്ഞ എംഎല്‍എ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലാ സെക്രട്ടറി പി.രാജു അടക്കമുള്ള സി.പി.ഐ നേതാക്കള്‍ക്കും ലാത്തിച്ചാര്‍ജില്‍ സാരമായി പരിക്കേറ്റിരുന്നു.

Top