അല്‍-അരിഷ്: അനധികൃതമായി ഇസ്രയേലിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ച 15 സുഡാന്‍ അഭയാര്‍ഥികളെ ഈജിപ്ഷ്യന്‍ പൊലീസ് വധിച്ചു. പൊലീസ് വെടിവയ്പില്‍ അഭയാര്‍ഥികളായ എട്ടു പേര്‍ക്കു പരിക്കേറ്റു.
പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്നു ഈജിപ്ഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരില്‍ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.