എടപ്പാളില്‍ ആര്‍.എസ്.എസിനെ കണ്ടംവഴി ഓടിച്ച് സി.പി.എം

മലപ്പുറം: ദേശീയപാത എടപ്പാളില്‍ ഹര്‍ത്താലിന്റെ മറവില്‍ സംഘര്‍ഷം അഴിച്ചുവിട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകരെ
സി.പി.എം കണ്ടം വഴി ഓടിച്ചു. ഹര്‍ത്താലില്‍ തുറന്ന കടകള്‍ പൂട്ടിച്ചും ലോറിക്കെതിരെ കല്ലെറിഞ്ഞും അക്രമംവിതച്ച് ഇരുനൂറോളം സംഘപരിവാര്‍ പ്രവര്‍ത്തകരാണ് രാവിലെ മുതല്‍ എടപ്പാളില്‍ സംഘടിച്ചത്. കടകള്‍ തുറക്കാനെത്തിയ ഒരു വിഭാഗം വ്യാപാരികള്‍ക്ക് സംരക്ഷണയുമായി സി.പി.എം പ്രവര്‍ത്തകരുമെത്തിയതോടെ സംഘര്‍ഷമായി.

പൊലീസ് ടിയര്‍ ഗ്യാസ് പൊട്ടിച്ചിട്ടും ലാത്തിച്ചാര്‍ജ് നടത്തിയിട്ടും പിരിഞ്ഞുപോകാതെ ഇവര്‍ അക്രമം അഴിച്ചുവിട്ടു. കാവിക്കൊടിയുമായി കൂട്ടത്തോടെ ബൈക്കുകളില്‍ ഇവിടേക്ക് എത്തിയതോടെയാണ് സഹികെട്ട സി.പി.എം പ്രവര്‍ത്തകരും വ്യാപാരികളും ആര്‍.എസ്.എസുകാരെ ഓടിച്ചിട്ടടിച്ചത്. ഇതോടെ ബൈക്കുപോലും ഉപേക്ഷിച്ചാണ് ഇവര്‍ ഓടി രക്ഷപ്പെട്ടത്.

ചങ്ങരംകുളത്ത് സി.പി.എം ഓഫീസിനുനേരെ അക്രമണമുണ്ടായിരുന്നു. ഇതില്‍ കലിപൂണ്ട സി.പി.എം പ്രവര്‍ത്തകരാണ് ആര്‍.എസ്.എസുകാരെ കൈകാര്യം ചെയ്തത്.

Top