ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന് പരാജയം

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന് പരാജയം. സ്വന്തം തട്ടകമായ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ഒഡീഷ സ്വന്തമാക്കിയത്. സീസണിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേടി മലയാളി താരം വിഷ്ണുവിലൂടെ മുന്നിലെത്തിയെങ്കിലും ഈസ്റ്റ് ബംഗാളിന് പിടിച്ചുനില്‍ക്കാനായില്ല.

രണ്ടാം പകുതിയില്‍ ഒഡീഷയുടെ വിജയഗോളും പിറന്നു. 61-ാം മിനിറ്റില്‍ പ്രിന്‍സ്റ്റണ്‍ റെബെല്ലോയിലൂടെയാണ് ഒഡീഷ മുന്നിലെത്തിയത്. വിജയത്തോടെ 35 പോയിന്റുമായി ഒഡീഷ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. 18 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ എട്ടാമതാണ്.

മത്സരത്തിന്റെ 32-ാം സെക്കന്‍ഡിലാണ് വിഷ്ണുവിന്റെ തകര്‍പ്പന്‍ ഗോള്‍. മനോഹഹമായ റണ്ണിനൊടുവില്‍ ഇടംകാലുകൊണ്ടുള്ള തകര്‍പ്പന്‍ ഫിനിഷിലൂടെയായിരുന്നു വിഷ്ണു സീസണിലെ അതിവേഗ ഗോള്‍ നേടിയത്. 40-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആതിഥേയര്‍ സമനില പിടിച്ചു. ഡീഗോ മൗറീഷ്യോയാണ് ഒഡീഷയെ ഒപ്പമെത്തിച്ചത്.

Top