E.P Jayarajan statement in Thalashery Issue

ന്യൂഡല്‍ഹി: തലശ്ശേരിയില്‍ ദലിത് സഹോദരിമാരെ അറസറ്റ് ചെയ്ത സംഭവം ആസൂത്രികമാണെന്ന് കായിക, വ്യാവസായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍.

ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയിട്ടില്ല. സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി സുധാകരന്‍ എന്തും ചെയ്യുമെന്നും ജയരാജന്‍ ദില്ലിയില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ജയരാജന്‍.

പൊലീസ് അറസ്റ്റു ചെയ്ത യുവതികളിലൊരാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന്റെ ഉത്തരവാദിത്വം സിപിഐഎം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞിരുന്നു.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും എ എന്‍ ഷംസീറിനും പി പി ദിവ്യയ്ക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

ഇത് സംബന്ധിച്ചായിരുന്നു ഇ പി ജയരാജനോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍. അതേസമയം, ദളിത് യുവതികളുടെ അറസ്റ്റില്‍ പട്ടിക ജാതി കമ്മീഷന്‍ ചെയര്‍മാന്‍ ചൊവാഴ്ച തലശ്ശേരിയില്‍ എത്തി തെളിവെടുക്കും.

യുവതികളുടെ വീട്ടിലും ജയിലിലും എത്തിയായിരിക്കും തെളിവെടുപ്പ് നടക്കുക. പട്ടിക ജാതി കമ്മിഷന്‍ ചെയര്‍മാന്‍ ടിഎന്‍ വിജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം നടത്തുക.

Top