dyfi – poster – t sasidharan – election

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ടി ശശീധനു വേണ്ടി പോസ്റ്ററുകള്‍ വ്യാപകം. മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ടി ശശീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പോസ്റ്ററിലുള്ളത്. എതിര്‍ത്തത് ബേബി ജോണും കെ രാധാകൃഷ്ണനുമാണെന്നും പോസ്റ്ററില്‍ പറയുന്നു. ഇടത് പക്ഷത്തെ തോല്‍പ്പിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. എന്‍ ആര്‍ ഗ്രാമപ്രകാശിനെ സ്ഥാനാര്‍ത്ഥി ആക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

അതിനിടെ, സിപിഐഎം ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കടമ്പഴിപ്പുറത്ത് വ്യാപക പോസ്റ്ററുകള്‍. ഷൊര്‍ണൂര്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച സിഐടിയു ജില്ലാ സെക്രട്ടറി പി കെ ശശി ജനങ്ങളെ വെല്ലുവിളിക്കുന്ന അഭിനവ ഭസ്മാസുരനാണെന്നും ഷൊര്‍ണൂരിലെ ജനങ്ങള്‍ ശശിയെ വോട്ടിലൂടെ കുഴിച്ചുമൂടുമെന്നും പോസ്റ്റര്‍ വ്യക്തമാക്കുന്നു.

മലബാര്‍ സിമന്റ്‌സ് അഴിമതിയുടെ ഉസ്താദായ ചാക്ക് രാധാകൃഷ്ണന്റെ കൂട്ടാളിയായ പികെ ശശി നടന്ന വഴിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പോയിട്ട് കമ്യൂണിസ്റ്റ് പച്ച പോലും മുളച്ചിട്ടില്ലെന്നും പോസ്റ്ററിലുണ്ട്. പി കെ ശശിയുടെ മകന് മലബാര്‍ സിമന്റ്‌സില്‍ ജോലി വാങ്ങികൊടുത്തതിന്റെ പ്രത്യുപകാരമാണ് മുന്‍ജില്ലാ സെക്രട്ടറി പി ഉണ്ണിയുടെ ഒറ്റപ്പാലത്തെ സ്ഥാനാര്‍ത്ഥിത്വമെന്നും ആരോപിച്ചാണ് കടമ്പഴിപ്പുറം മേഖലയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.

Top