സോയാ ഫാക്ടറിലെ റോള്‍ വിരാട് കോഹ്‌ലിയുടേത് അല്ല ; വാര്‍ത്തകള്‍ തള്ളി ദുല്‍ഖര്‍ സല്‍മാന്‍

DULQUERE

ബോളിവുഡ് ചിത്രം കര്‍വാന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ചിത്രമാണ് സോയാ ഫാക്ടര്‍. സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കളിക്കാരനായാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം വിരാട് കോഹ്‌ലിയുടേത് ആണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍, സോയാ ഫാക്ടര്‍ എഴുതപ്പെട്ടത് ഏറെക്കാലം മുമ്പാണെന്നും അത് ഏതെങ്കിലും ഒരാളെക്കുറിച്ച് ഉള്ളതാണെന്ന് താന്‍ കരുതുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ഈ മാസം അവസാനം സിനിമയുടെ ഷൂട്ടിങ് തുടങ്ങും, ആ പുസ്തകം പൂര്‍ണമായും കഥയാണെന്നും അല്ലാതെ നടന്ന സംഭവങ്ങള്‍ അല്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.

കര്‍വാന്റെ വിജയ പശ്ചാത്തലത്തില്‍ ഇനി ശ്രദ്ധ ചെലുത്തുന്നത് ബോളിവുഡിലായിരിക്കുമോ എന്ന ചോദ്യത്തിന് താന്‍ മലയാള സിനിമയുടെ ഭാഗമാണെന്നും തുടര്‍ന്നുള്ള തന്റെ ശ്രദ്ധയും മലയാളത്തില്‍ തന്നെ ആയിരിക്കുമെന്നും ദുല്‍ഖര്‍ അറിയിച്ചു.

dulquer-salman

എന്റെ പ്രൈമറി ഫോക്കസ് മലയാളത്തിലായിരിക്കും. പിന്നെ വരുന്ന സിനിമകളില്‍നിന്ന് എനിക്ക് കണക്ട് ചെയ്യാന്‍ പറ്റുന്നവ തിരഞ്ഞെടുക്കും. അതിന് ഭാഷ ഒരു മാനദണ്ഡമായിരിക്കില്ലന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

‘ദി സോയ ഫാക്ടര്‍’ എന്ന അനുജ ചൗഹാന്റെ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്. ദുല്‍ഖറിന്റെ നായികയായി എത്തുന്നത് സോനം കപൂറാണ്. 1983 ല്‍ ഇന്ത്യ ലോകകപ്പ് വിജയിച്ച സമയത്ത് ജനിച്ച പെണ്‍കുട്ടിയാണ് സോയ സിങ്. ഈ പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് നോവല്‍ പുരോഗമിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ലോകകപ്പ് നേടാന്‍ കഴിഞ്ഞതെന്നാണ് വിശ്വാസം. 2010 ലെ ലോകകപ്പിലും സോയ ഫാക്ടര്‍ പരീക്ഷിക്കാന്‍ ടീം ശ്രമിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം.

സിനിമക്കു വേണ്ടി ദുല്‍ഖറും സോനവും പരിശീലനത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിന് ഒപ്പം അഭിനയിക്കാന്‍ താന്‍ കാത്തിരിക്കുകയാണ്, ദുല്‍ഖര്‍ വളരെയധികം കഴിവുള്ള നടനാണെന്നുമാണ് സോനം പറയുന്നത്.

Top