പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്;ദുബായില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

ദുബായ്:പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ബംഗ്ലാദേശ് സ്വദേശിയടക്കം അഞ്ചുപേര്‍ ദുബായില്‍ അറസ്റ്റില്‍. 44 വയസുള്ള പ്രതിക്കെതിരെ മനുഷ്യക്കടത്തിനും കേസെടുത്തു. ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ ദുബായിലെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ് പൊലീസ് രക്ഷിച്ചത്. പ്രതികള്‍ക്കെതിരെ പെണ്‍വാണിഭം, മനുഷ്യക്കടത്ത്, പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഈ കുറ്റങ്ങള്‍ പ്രതി കോടതിയില്‍ നിഷേധിച്ചു.

പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചൈനീസ് യുവതിയുമായി ചേര്‍ന്ന് പെണ്‍വാണിഭം നടത്തിയെന്നുമാണ് ആരോപണം. കഴിഞ്ഞ സെപ്തംബര്‍ 20 നാണ് പൊലീസിന്റെ രഹസ്യ സംഘം അല്‍ഖ്വയിസിലെ ഈ മേഖലയില്‍ റെയ്ഡു നടത്തിയത്. പെണ്‍കുട്ടിയെ കഴിഞ്ഞ ഫെബ്രുവരിയില്‍ വിസിറ്റിങ്ങ് വിസയിലാണ് ദുബായില്‍ എത്തിച്ചത്. 17 വയസുള്ള തന്റെ പ്രായം 25 എന്നാക്കി തിരുത്തിയാണ് ഇവിടെ കൊണ്ടുവന്നതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

വിമാനത്താവളത്തില്‍ നിന്നു പ്രതി പെണ്‍കുട്ടിയെ നേരെ ഫ്‌ളാറ്റിലേക്കു കൊണ്ടുപോകുകയും അവിടെ വെച്ച് പീഡനത്തിനിരയാക്കുകയുമാണ് ചെയ്തത്.

അല്‍ഖ്വയ്‌സിലെ ഫ്‌ളാറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നു എന്ന വിവരം ലഭിച്ചതിനേതുടര്‍ന്നാണ് പൊലീസ് റെയ്ഡു നടത്തിയത്. ഇടപാടുകാരന്‍ എന്ന നിലയില്‍ 200 ദിര്‍ഹവുമായി പൊലീസ് ഫ്‌ളാറ്റില്‍ എത്തുകയും തനിക്ക് പ്രായപാര്‍യാവാത്ത പെണ്‍കുട്ടിയെ ആണ് ആവശ്യമെന്ന് അറിയിക്കികയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ കൈമാറി. ഈ സമയം ഉദ്യോഗസ്ഥന്‍ മറ്റു പൊലീസുകാര്‍ക്ക് സിഗ്നല്‍ കൈമാറുകയും പെണ്‍കുട്ടിയെ രക്ഷിക്കുകയുമായിരുന്നു.

Top