മയക്കു മരുന്ന് നല്‍കി പീഡനം; അനാഥാലയത്തിലെ കുട്ടികള്‍ നേരിട്ടത് ഇതൊക്കെ . . .

gang rape

പാട്‌ന: ബീഹാര്‍ മുസാഫര്‍പൂരിലെ സര്‍ക്കാര്‍ അനാഥാലയത്തിലെ കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനങ്ങളെന്ന് റിപ്പോര്‍ട്ട്.

ഭക്ഷണത്തില്‍ മയക്കു മരുന്നും ലഹരി വസ്തുക്കളും കലര്‍ത്തിയാണ് കുട്ടികളെ ക്രൂര പീഡനത്തിന് ഇരയാക്കിയതെന്നും ഏഴിനും 18നും ഇടയിലുള്ള കുട്ടികളാണ് പീഡനത്തിനിരയായതെന്നുമാണ് റിപ്പോര്‍ട്ട്.

ആകെയുണ്ടായിരുന്ന 44 കുട്ടികളില്‍ 34 പേരും പീഡനത്തിന് ഇരയായതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അനാഥാലയത്തിലെ ബ്രജേഷ് എന്നയാളുടെ മുറിയില്‍ കിടന്ന് ഉറങ്ങാന്‍ തങ്ങളോട് ജീവനക്കാരികള്‍ പറയുമായിരുന്നെന്നും അടുത്ത ദിവസം രാവിലെ ഉണര്‍ന്നെണീക്കുമ്പോള്‍ പൂര്‍ണ നഗ്‌നരായിരുന്നെന്നും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

പീഡനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി പലപ്പോഴും കുപ്പിച്ചില്ലും മറ്റും ഉപയോഗിച്ച് കൈ, കാലുകളില്‍ മുറിവുണ്ടാക്കുമായിരുന്നെന്നും കുട്ടികള്‍ വെളിപ്പെടുത്തി. ‘കിഡെ കി ദവായി’ എന്ന മയക്കുമരുന്ന് ചേര്‍ത്ത ഭക്ഷണം കഴിച്ചാല്‍ പിന്നെ അബോധാവസ്ഥയിലായിരിക്കുമെന്നും രാവിലെ ഉണര്‍ന്നെണീക്കുമ്പോള്‍ ശശീരം മുവുവന്‍ വേദനയായിരിക്കുമെന്നും കുട്ടികള്‍ പറയുന്നു.

Top