ആര്‍സിസിയിലെ മരുന്ന് ക്ഷാമം; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി

kk-shailajaaaa

തിരുവനന്തപുരം: ആര്‍സിസിയിലെ മരുന്ന് ക്ഷാമത്തില്‍ അടിയന്തര നടപടിക്കായി ആരോഗ്യമന്ത്രി കെ കെ ശൈലജ അടിയന്തര യോഗം വിളിച്ചു. ആര്‍ സി സി ഡയറക്ടര്‍, കെഎംഎസ് സിഎല്‍ എംഡി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

ആര്‍സിസിയിലെ മരുന്ന് ക്ഷാമത്തെ തുടന്ന് പിഞ്ഞു കുഞ്ഞുങ്ങള്‍ക്കടക്കം ചികിത്സ നിഷേധിക്കുന്ന സാഹചര്യമാണുള്ളത്. മരുന്ന് പുറത്തു നിന്നും വാങ്ങുമ്പോള്‍ 5000 മുതല്‍ 20000 രൂപ വരെ ചെലവാകുക. ഭീമമായ ഈ തുക നല്‍കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ആശുപത്രിയില്‍ മരുന്ന് ക്ഷാമം രൂക്ഷമാണെന്ന് ആര്‍സിസി അധികൃതര്‍ സമ്മതിക്കുന്നുണ്ട്. മരുന്ന് വാങ്ങി നല്‍കേണ്ട മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഉത്തരവാദിത്വമില്ലായ്മയാണ് പ്രശ്‌ന കാരണമെന്നാണ് ആര്‍ സി സിയുടെ വിശദീകരണം.

എന്നാല്‍ ആര്‍ സി സി അധികൃതരുടെ നിസഹകരണം കാരണം മരുന്ന് വാങ്ങുന്നതില്‍ കാലതാമസം ഉണ്ടായെന്ന് വിശദീകരിക്കുന്ന മെഡിക്കല്‍ കോര്‍പറേഷന്‍ അടിയന്തരഘട്ടങ്ങളില്‍ തദ്ദേശീയമായി മരുന്ന് വാങ്ങാനുള്ള അനുമതി ആര്‍ സി സിക്ക് നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടെന്നും പറയുന്നു.

Top