കൊച്ചിയിലെ മയക്കു മരുന്ന് വേട്ട; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കൊച്ചി: കൊച്ചിയില്‍ നിന്ന് മയക്കു മരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.

200 കോടിയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ വ്യാഴാഴ്ചത്തെ സംഭവത്തിനു ബന്ധമുണ്ടെന്നാണ് പൊലീസിനു വിവരം ലഭിച്ചിരിക്കുന്നത്. രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും ഒരേ സംഘമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

നിലവില്‍ അലിയെന്ന ലഹരി മാഫിയാ തലവന്റെ പിന്നാലെയാണ് എക്‌സൈസും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും. എക്‌സൈസിന്റെ ചരിത്രത്തിലെ വലിയ മയക്കു മരുന്നു വേട്ട തന്നെയാണ് സെപ്റ്റംബറില്‍ കൊച്ചിയില്‍ നടന്നിരിക്കുന്നത്.

200 കോടി രൂപ വിലവരുന്ന 32 കിലോ എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സി മെത്താഫിറ്റമിന്‍)യാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയിരിക്കുന്നത്. വ്യാഴാഴ്ച എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അഞ്ച് കോടി വിലവരുന്ന മെത്താംഫിറ്റമിന്‍ പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്.

Top