അഫ്ഗാനിസ്ഥാനില്‍ ബസിന് നേരെ ബോംബ് ആക്രമണം; കുട്ടികളും സ്ത്രീകളുമടക്കം 28 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ബസിന് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 28 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ആക്രമണമുണ്ടായത്. കാണ്ഡഹാര്‍-ഹെറാത്ത് ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെടുന്ന പൗരന്മാരുടെ എണ്ണം വര്‍ധിക്കുകയാണെന്ന യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ആക്രമണം.

അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങള്‍ വര്‍ധിച്ചത്. ഞായറാഴ്ച നടന്ന ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു

Top