സ്ത്രീധന പീഡനം ; തിരുവള്ളൂരിൽ 23കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു

തിരുവള്ളൂർ: തമിഴ്നാട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശി ജ്യോതിശ്രീയാണ് ബന്ധുക്കൾക്ക് വീഡിയോ സന്ദേശമയച്ച ശേഷം ജീവനൊടുക്കിയത്. സ്ത്രീധനമായി പറഞ്ഞുറപ്പിച്ച തുക ലഭ്യമായില്ലെന്ന് ആരോപിച്ച് ഭർത്താവും ബന്ധുക്കളും ചേർന്ന് പീഡിപ്പിക്കുകയാണെന്ന് സന്ദേശത്തിലൂടെ 23കാരിയായ യുവതി പറഞ്ഞിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി.

സംഭവത്തിൽ കേസെടുത്ത പൊലീസ് യുവതിയുടെ ഭർത്താവ് ബാലമുരുകൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഭർത്താവും അദ്ദേഹത്തിൻ്റെ സഹോദരനും മാതാവും ചേർന്നാണ് ഉപദ്രവിച്ചിരുന്നതെന്ന് വീഡിയോ സന്ദേശത്തിൽ പെൺകുട്ടി വ്യക്തമാക്കിയിരുന്നു. ബാലമുരുകന്‍ , ഭര്‍തൃമാതാവ് ഹംസ അഴിയോര്‍, സഹോദരന്‍ വേല്‍ എന്നിവരാണ് അറസ്റ്റിലായത്.

ഭർത്താവും അദ്ദേഹത്തിൻ്റെ മാതാവുമാണ് തൻ്റെ മരണത്തിന് കാരണക്കാർ. ഇവർക്ക് അർഹമായ ശിക്ഷ നൽകണം. കരഞ്ഞ് കരഞ്ഞ് കണ്ണുനീർ വറ്റിയെന്നും ജീവനൊടുക്കും മുൻപ് ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ യുവതി പറയുന്നുണ്ട്. ആത്മഹത്യാക്കുറിപ്പും ജ്യോതിശ്രീയുടെ ഫോണിലെ വീഡിയോയും ഭര്‍ത്താവ് നശിപ്പിച്ചിരുന്നുവെങ്കിലും സഹോദരിക്ക് ഈ സന്ദേശങ്ങൾ യുവതി അയച്ച് നൽകിയത് തെളിവായി.

 

Top