കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഇരട്ട ചാവേർ ബോംബാക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്നി പ്രവിശ്യയിലും ദക്ഷിണ അഫ്ഗാനിലെ സുബൽ പ്രവിശ്യയിലുമാണ് ആക്രമണങ്ങൾ നടന്നത്.
ഗസ്നിയിൽ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ 31 സൈനികരാണ് മരിച്ചത്. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ചാവേർ ഭീകരൻ സൈനിക കേന്ദ്രത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.