കളമശ്ശേരിയില്‍ സ്ഫോടനത്തില്‍ ദുരൂഹത, ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് വിഷയം വഷളാക്കരുത് വി.ഡി സതീശന്‍

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൊലീസിന്റ കൃത്യമായ അന്വേഷണത്തിലുടെ മാത്രമെ കാരണം എന്താണ് വ്യക്തമാകുകയുള്ളു. രണ്ടുവതവണ സ്ഫോടനം ഉണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. സ്ഫോടനത്തിനിടെയുണ്ടായ തീപടര്‍ന്നാണ് സ്ത്രീ മരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ആദ്യം കൊടുക്കേണ്ട മുന്‍ഗണന ആശുപത്രിയിലുളളവര്‍ക്ക് അടിയന്തര ചികിത്സ നല്‍കി രക്ഷപ്പെടുത്തുക എന്നതാണ്. രണ്ടാമതായി ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് വിഷയം വഷളാക്കരുത്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് വിഷയം വഷളാക്കരുത്. പൊലീസിന്റെ കൃത്യമായ അന്വേഷണത്തിന് ശേഷമേ വിവരങ്ങള്‍ ലഭിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവസ്ഥലം പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും വിവരങ്ങള്‍ പൊലീസ് ഉടന്‍ തന്നെ അറിയിക്കും. സംഘാടകര്‍ നടത്തിയ ശ്രമങ്ങളാണ് കൂടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കാതിരുന്നതെന്നും വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ടതും, സൂക്ഷ്മതയോടെ അന്വേഷിക്കേണ്ടതുമായ സംഭവമാണിതെന്നും വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു.

Top