ആഗസ്റ്റ് 14 ന് അടിയന്തിര യോഗം വിളിച്ച് ഡി എം കെ

ചെന്നൈ : ദ്രാവിഡ മുന്നേറ്റ കഴകം പ്രസിഡന്റും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധി മരണപ്പെട്ട് നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അടിയന്തിര യോഗം വിളിച്ച് പാര്‍ട്ടി. ആഗസ്റ്റ് 14നാണ് യോഗം വിളിച്ചിരിക്കുന്നത്.

ചെന്നൈയിലെ എ ഐ എ ഡി എം കെ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം ചേരുന്നത്. ഡി എം കെ ജനറല്‍ സെക്രട്ടറി കെ അന്‍ബളഗനാണ് പാര്‍ട്ടി യോഗം പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ എല്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് അറിയിപ്പ് . കലൈഞ്ജര്‍ കരുണാനിധിയുടെ മരണശേഷമുള്ള ആദ്യ എക്‌സിക്യൂട്ടീവ് യോഗമാണിത്.

ആഗസ്റ്റ് 7 നാണ് ദ്രാവിഡ രാഷ്ട്രീയത്തെ നിയന്ത്രിച്ച മുത്തുവേല്‍ കരുണാനിധി മരണപ്പെടുന്നത്. ചെന്നൈയിലെ മറീനാ ബീച്ചിലാണ് കരുണാനിധിയുടെ ദൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്. അണ്ണാ സമാധിക്ക് സമീപമാണു കരുണാനിധിയെയും അടക്കിയത്. മക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു.

Top