ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ മത്സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച് ഡിഎംകെയും കോണ്‍ഗ്രസും തമ്മില്‍ ധാരണയായി.
പുതുച്ചേരിയിൽ ഉൾപ്പെടെ 10 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ഡി.എം.കെ 20 മുതൽ 25 വരെ സീറ്റുകളിലും മറ്റു സീറ്റുകളിൽ ചെറുകക്ഷികളുമായിരിക്കും മത്സരിക്കുക. തമിഴ്നാട്ടിൽ 39 ലോക്സഭാ മണ്ഡലങ്ങളും പുതുച്ചേരിയിൽ ഒരു ലോക്സഭാ മണ്ഡലവുമാണ് ഉള്ളത്.
അണ്ണാ ഡി.എം.കെ.യുമായി ബി.ജെ.പി സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണു നടപടി. ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിനാണ് തീരുമാനം പ്രഖ്യാപിച്ചത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നിക് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനുമായി നടത്തിയ ചര്‍ച്ചയിലാണ് സീറ്റുകള്‍ സംബന്ധിച്ച് ധാരണയായത്.