കമ്മ്യൂണിസ്റ്റ് ചിത്രം സഖാവിന്റെ പ്രിയസഖിയെ തകര്‍ക്കാന്‍ ശ്രമം ; അണിയറ പ്രവർത്തകർ

മ്മ്യൂണിസ്റ്റ് ചിത്രമായ സഖാവിന്റെ പ്രിയസഖിയെ വിതരണകമ്പനി തകര്‍ത്തതായി സിനിമയുടെ അണിയറ പ്രവർത്തകർ. സിനിമയുടെ വിതരണം ഏറ്റെടുത്ത ഗിരിജ പിക്‌ചേഴ്‌സിന് എതിരെയാണ് നിര്‍മ്മാതാവും സംവിധായകനും ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിക്കുന്നത്.

ഈ മാസം അഞ്ചിന് റിലീസ് ചെയ്ത സിനിമ 100 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു വിതരണ കമ്പനിയുമായുണ്ടാക്കിയ കരാര്‍. ഈ കരാർ പ്രകാരം പ്രമുഖ പത്രങ്ങളില്‍ പരസ്യവും നല്‍കി. എന്നാൽ സിനിമ കാണാൻ എത്തിയ പ്രേക്ഷകര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു.

സിനിമ വെറും പത്തിൽ താഴെ തീയേറ്ററുകളിൽ മാത്രമാണ് ഫുള്‍ ഷോ പ്രദര്‍ശിപ്പിച്ചത്. മോര്‍ണിംഗ് ഷോ മാത്രം പ്രദര്‍ശിപ്പിച്ച ശേഷം ചിത്രം പിന്‍വലിച്ചു. ചിത്രത്തിന് വേണ്ടത്ര പരസ്യം നല്‍കിയില്ല. 36 വലിയ ഫ്‌ലക്‌സുകള്‍ സ്ഥാപിക്കണമെന്ന് കരാറും വിതരണക്കാര്‍ ലംഘിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.

കമ്മ്യൂണിസ്റ് ചിത്രമായതിനാലാണ് വിതരണക്കാർ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നും , വിതരണക്കരാര്‍ ഏറ്റെടുത്ത കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗിരിജ പിക്‌ചേഴ്‌സിന് എതിരെ നിയമ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.

ചിത്രത്തിന്റെ നിര്‍മ്മാതാവ് അര്‍ഷാദ്, സംവിധായകന്‍ സിദ്ദീഖ്, നായിക നേഹ സക്‌സേന തുടങ്ങിയവരാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.

Top