അനുവാദമില്ലാതെ വെള്ളം കുടിച്ചു; ഭിന്നശേഷിക്കാരനെ തല്ലിക്കൊന്നു

പാട്‌ന: ബിഹാറിൽ ഭിന്നശേഷിക്കാരനെ തല്ലിക്കൊന്നു. ഗ്ലാസിൽ വെള്ളമെടുത്ത് കുടിച്ചതിൻ്റെ പേരിലാണ് കൊലപാതകം ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ബഡേപുര ഗ്രാമത്തിലാണ് സംഭവം. ഛോട്ടേലാൽ സഹാനി (50) എന്നയാളാണ് കൊല്ലപ്പെട്ടത്. കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഒളിവിൽ പോയവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ദിനേശ് സഹാനി എന്നയാളാണ് അറസ്‌റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്‌ച ചൗഹാരി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. വീട്ടിലേക്ക് എത്തുന്നതിനിടെ ഛോട്ടേലാൽ സഹാനിയും മകനും ദിനേശ് സഹാനിയുടെ വീടിന് സമീപത്തായി വെച്ചിരുന്ന കുടത്തിൽ നിന്നും വെള്ളം ഗ്ലാസിലെടുത്ത് കുടിച്ചു.

സഹാനിയും മകനും വെള്ളം കുടിക്കുന്നത് ശ്രദ്ധയിപ്പെട്ട ദിനേശ് സഹാനി മകനും ചേർന്ന് ഇവരെ ചോദ്യം ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തു. വടി ഉപയോഗിച്ചായിരുന്നു ആക്രമണം. ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസികൾ പ്രശ്‌നത്തിൽ ഇടപെടുകയും സഹാനിയെയും മകനെയും മർദ്ദനത്തിൽ നിന്ന് രക്ഷിക്കുകയും വീട്ടിലേക്ക് പറഞ്ഞയക്കാൻ ശ്രമിച്ചു.

എന്നാൽ അവശനായതോടെ നടക്കാൻ കഴിയാതെ വന്നതോടെ ഛോട്ടേലാലിനെ നാട്ടുകാർ വീട്ടിലെത്തി. ആരോഗ്യനില കൂടുതൽ ഗുരുതരമായതോടെ ബെഗുസരായിലെ ആശുപത്രിയിലേക്ക് ഛോട്ടേലിനെ ഭാര്യ എത്തിച്ചു. ഇവിടെ നിന്നും പാട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരണം സംഭവിച്ചു.

Top