പണമിടപാടിനെ ചൊല്ലി തര്‍ക്കം; സഹോദരനെയും കുടുംബത്തെയും കുത്തിക്കൊന്നു

ഹൈദരാബാദ്: കന്നുകാലി കച്ചവടത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും കുടുംബത്തെയും കുത്തിക്കൊന്നു. ബുധനാഴ്ച രാവിലെ തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. മുഹമ്മദ് ചന്ദ്പാഷയും കുടുംബവുമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഇളയ സഹോദരന്‍ ഷാഫിയാണ് ഇവരെ കൊലപ്പെടുത്തിയത്.

കന്നുകാലി കച്ചവടവും ആയി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി തര്‍ക്കം നിലനിന്നിരുന്നു. ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ബുധനാഴ്ച വെളുപ്പിനെ ചന്ദ്പാഷയുടെ വീട്ടില്‍ ഒരു സംഘം ആളുകളുമായി എത്തിയാണ് ഷാഫി ആക്രമണം നടത്തിയതെന്ന് വാറങ്കല്‍ പൊലീസ് അറിയിച്ചു.

ചന്ദ്പാഷയും കുടുംബവും ഉറങ്ങിക്കിടക്കുമ്പോള്‍ ആയിരുന്നു ഏഴോളം പേരടങ്ങുന്ന സംഘത്തിന്റെ ആക്രമണം. ചന്ദ്പാഷ, ഭാര്യ സാബിറ ബീഗം, ഭാര്യ സഹോദരന്‍ ഖലീം എന്നിവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ചന്ദ്പാഷയുടെ രണ്ട് മക്കളും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

Top