ഒരാള്‍ക്കുകൂടി കുരങ്ങു പനി സ്ഥിരീകരിച്ചു; വയനാട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ഒരാള്‍ക്കുകൂടി കുരങ്ങു പനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇതോടെ വയനാട്ടില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു. ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കുരങ്ങുപനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി വനംവകുപ്പിനും ആദിവാസി ക്ഷേമ വകുപ്പിനും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കി.നേരത്തെ തിരുനെല്ലി സ്വദേശിയായ യുവാവിന്‌ കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചിരുന്നു.

വളര്‍ത്തുമൃഗങ്ങിലെ ചെള്ളുകളിലൂടെയാണ് രോഗം പകരുന്നത്. രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് വൈറസ് എത്തുന്നത്.

Top