ആഴിമലയിലെ കിരണിന്റെ തിരോധാനം: ഒന്നാം പ്രതി അറസ്റ്റിൽ

വിഴിഞ്ഞം ആഴിമലയിൽ സുഹൃത്തിനെ കാണാനെത്തിയ കിരണിന്റെ തിരോധാനക്കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. കിരണിന്റെ പെൺസുഹൃത്തിന്റെ സഹോദരി ഭർത്താവ് രാജേഷിനെയാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിനെ കാണാനെത്തിയ നരുവാമൂട് സ്വദേശി കിരണിനെ പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി മർദിച്ചിരുന്നു. പിന്നീട് ഓടി രക്ഷപ്പെട്ട കിരണിനെ കാണാതാവുകയായിരുന്നു.

കിരണിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കിരൺ ഓടിപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. അഞ്ചു ദിവസത്തിന് ശേഷം തമിഴ്‌നാട് കുളച്ചിൽ ഭാഗത്ത് കരയ്ക്കടിഞ്ഞ മൃതദേഹം കിരണിന്റേതാണെന്ന സംശയം അച്ഛൻ ഉൾപ്പെടെയുള്ളവർ ഉന്നയിച്ചിരുന്നു. ഡിഎൻഎ പരിശോധന നടത്തിയെങ്കിലും ഫലം ഇതുവരെയും ലഭിച്ചിട്ടില്ല. പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പെടെ രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

Top