രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തമ്മില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ബി.ജെ.പി

ലഖ്‌നൗ: പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെച്ചൊല്ലി രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാണെന്നാരോപിച്ച് ബി.ജെ.പി. ഉത്തര്‍പ്രദേശില്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാകാന്‍ പ്രിയങ്ക ഗാന്ധി എത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബി.ജെ.പിയുടെ ആരോപണം.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി യാത്രയുടെ ഭാഗമാകാന്‍ കഴിയില്ലെന്ന പ്രിയങ്ക നേരത്തെ വ്യക്തമാക്കിയിരുന്നു. അനാരോഗ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ആരോഗ്യം വീണ്ടെടുത്താലുടന്‍ യാത്രയുടെ ഭാഗമാകാന്‍ താനെത്തുമെന്നും അവര്‍ എക്‌സില്‍ കുറിച്ചിരുന്നു.

യാത്ര ആരംഭിച്ച സാഹചര്യത്തിലും ഇന്ന് യാത്ര ഉത്തര്‍പ്രദേശിലെത്തിയപ്പോഴും രാഹുലിനൊപ്പം പ്രിയങ്കയില്ലെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകള്‍ എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം ആരോപിച്ചു.

Top