കൊച്ചി: ദിലീപിനെതിരായ ആരോപണം സ്ഥിരീകരിച്ച് സിദ്ദിഖിന്റെ മൊഴി. ദിലീപ് അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്ന് നടി തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം താന്‍ ദിലീപിനോട് ചോദിച്ചിട്ടുമുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. വ്യക്തിപരമായ കാര്യമാണെന്നും ഇതില്‍ ഇക്ക ഇടപെടേണ്ടന്നുമാണ് ദിലീപ് പറഞ്ഞതെന്നും സിദ്ദിഖ് വ്യക്തമാക്കി.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നടപടിയെടുക്കേണ്ടെന്നത് അമ്മ ജനറൽ ബോഡി മീറ്റിംഗ് തീരുമാനമായിരുന്നു എന്ന് സിദ്ദിഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആരുടെയും ജോലി സാധ്യത കളയുന്ന സംഘടനയല്ല അമ്മ. ദിലീപ് രാജിക്കത്ത് നൽകിയത് ശരിതന്നെ. എന്നാൽ കുറ്റാരോപിതനാണെന്ന് തെളിഞ്ഞാൽ മാത്രം നടപടിയെടുത്താൽ മതിയെന്നായിരുന്നു ജനറൽ ബോഡി തീരുമാനം. എക്‌സിക്യൂട്ടീവിന് ഈ തീരുമാനത്തെ മറികടക്കാനാകില്ല. രാജി വച്ച് പോയ നടിമാരെ തിരിച്ചെടുക്കാൻ സാധിക്കില്ല. തിരികെ വരണമെങ്കിൽ അവർ അപേക്ഷിക്കണം. സംഘടനയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച നടി ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുക്കാറില്ലെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു.
ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിളിക്കുന്നത് ശരിയല്ലെന്നും അമ്മയുടെ കെട്ടുറപ്പിനെ ഈ പ്രശ്‌നങ്ങൾ ബാധിക്കില്ലെന്നും ഡബ്ല്യൂസിസിയുടേത് ഗൂഢാലോചനയെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.