കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ലഭിച്ച ജാമ്യം ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് എന്ന് മാധ്യമപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ പോള്‍.
ആ നീതിയാണ് ദിലീപിനും ലഭിച്ചതെന്നും എന്നാല്‍ അത്ര ആഹ്ലാദം പ്രകടിപ്പിക്കുന്നില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.
പക്ഷെ ദിലീപ് ജാമ്യത്തിന് അര്‍ഹത നേടിയിരിക്കുന്നുവെന്ന് ഇപ്പോള്‍ കോടതി അംഗീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രോസിക്യൂഷന് തിരിച്ചടിയുണ്ടായി എന്ന് പറയാനാവില്ല. പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ അടക്കമുള്ള കാര്യങ്ങള്‍ കണ്ടത്തേതുണ്ട്. ആ വഴിക്കൊക്കെ അന്വേഷണം പോവട്ടെയെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
ഒരു കേസില്‍ പെട്ട വ്യക്തിക്ക് നിയമം നല്‍കുന്ന എല്ലാ പരിഗണനയും പരിരക്ഷയും ദിലീപിന് കൂടെ അവകാശപ്പെട്ടതാണ്. അതുകൊണ്ട് അദ്ദേഹം പുറത്തിറങ്ങി വിചാരണയെ നേരിടട്ടെയെന്നും സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടി.