died woman in salala

അങ്കമാലി: സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്.

അതിനിടെ ചിക്കുവിന്റെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് ലിന്‍സനെയും അയല്‍വാസിയായ പാക്കിസ്ഥാന്‍ സ്വദേശിയേയും പോലീസ് ചോദ്യം ചെയ്തു. ഇന്നോ, നാളെയോ ഇരുവരെയും കസ്റ്റഡിയില്‍ നിന്നു വിട്ടയയ്ക്കും.

ചിക്കു കൊലചെയ്യപ്പെട്ടതിനു വ്യക്തമായ തെളിവുകള്‍ കണെ്ടത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെയും അയല്‍വാസിയേയും ചോദ്യം ചെയ്യുന്നത്.

ഇത് പോലീസിന്റെ സ്വാഭാവിക അന്വേഷണ നടപടിയുടെ ഭാഗമാണെന്നാണറിയുന്നത്. ചിക്കുവിന്റെ മരണത്തില്‍ ചിക്കുവിന്റെ ബന്ധുക്കള്‍ക്കോ, നില്‍സന്റെ ബന്ധുക്കള്‍ക്കോ നില്‍സനുമായി ബന്ധപ്പെട്ട് യാതൊരു സംശയങ്ങളുമില്ല.

മൃതദേഹം സംസ്‌കരിക്കുന്നതിന് മുന്‍പ് സംശയമുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നത് ഒമാനില്‍ പതിവാണെന്നാണ് ബന്ധുക്കളുടെ വിശദീകരണം.

അത്തരത്തിലുള്ള നടപടികളാണ് പൂര്‍ത്തിയാക്കി വരുന്നത്. ചിക്കുവിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യക്തമായ യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ആശുപത്രി മാനേജ്‌മെന്റും അറിയിച്ചിട്ടുണ്ട്.

അന്വേഷണം നടത്തുന്ന മസ്‌കറ്റിലെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം തെളിവുകള്‍ കണെ്ടത്താന്‍ നടപടി ഊര്‍ജിതമാക്കിയതായും അറിയുന്നു.

ചിക്കുവിന്റെ മരണത്തില്‍ കവര്‍ച്ച ശ്രമം മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുന്നത്. ചിക്കുവും, ലിന്‍സനും ജോലി ചെയ്യുന്ന ആശുപത്രിയിലെ ഡയറക്ടര്‍മാരും മരണവിവരമറിഞ്ഞ് സലാലയില്‍ എത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം അന്വേഷണത്തില്‍ പുരോഗതിയുണ്ടാകുമെന്നാണ് ഒമാന്‍ പോലീസിന്റെ വിശദീകരണം.

Top