നൈജിരിയയില്‍ 52 ഭീകരര്‍ കൊല്ലപ്പെട്ടു

ജമെന: വടക്കു കിഴക്കന്‍ നൈജിരിയയില്‍ ഭീകരാക്രമണത്തില്‍ 52 ഭീകരരും രണ്ടു സൈനികരും കൊല്ലപ്പെട്ടു. ബഹുരാഷ്ട്ര ദൗത്യസേനയും ബൊക്കോ ഹറാം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരും സൈനികരും കൊല്ലപ്പെട്ടത്. പോരാട്ടത്തില്‍ 11 സൈനികര്‍ക്കു പരിക്കേറ്റു.

ബഹുരാഷ്ട്ര ദൗത്യസേനയില്‍ ചാഡ് , കാമറൂണ്‍, നൈജര്‍, നൈജീരിയ എന്നീ രാജ്യങ്ങളുടെ പട്ടാളക്കാരാണുള്ളത്. നൈജീരിയ കേന്ദ്രമാക്കിയുളള ഭീകരരുടെ ആക്രമണം ഈ നാലു രാജ്യങ്ങളേയും ബാധിക്കും.

10 വര്‍ഷത്തിനിടെ നൈജീരിയില്‍ 27,000 പേരാണ് കൊല്ലപ്പെട്ടത്. ഇതിനിടയില്‍ 18 ലക്ഷം പേര്‍ ഭവനരഹിതരാകുകയും ചെയ്തു.

Top