മകനെതിരായ അപവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ധീരജിന്റെ അച്ഛൻ

കണ്ണൂർ: മകനെതിരായ അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ അച്ഛൻ. മകൻ നഷ്ട്ടപ്പെട്ട കുടുംബത്തെ കോൺഗ്രസ് നേതൃത്വം വീണ്ടും കുത്തിനോവിക്കുകയാണെന്നും താൻ കോൺഗ്രസ് അനുഭാവിയായിരുന്നുവെന്നും ധീരജിന്റെ പിതാവ് രാജേന്ദ്രൻ വെളിപ്പെടുത്തി. കെ. സുധാകരന് വോട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും ആശ്വാസ വാക്ക് പറയാൻ പോലും പറയാൻ സുധാകരൻ തയ്യാറായില്ല.

ഇരന്ന് വാങ്ങിയ മരണമെന്ന് കെ. സുധാകരൻ പറഞ്ഞതിലൂടെ കൊലയാളികൾ ആരെന്ന് വ്യക്തമാവുന്നുണ്ട്. ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പറഞ്ഞ് മകനെ പൊതു സമൂഹത്തിൽ അപമാനിക്കാൻ ശ്രമം നടക്കുകയാണ്. മോശം പരാമർശം നടത്തിയ ഇടുക്കി ഡി സി സി പ്രസിഡന്റിനെതിരെ മാനനഷ്ട കേസ് നൽകിയിട്ടുണ്ടെന്നും ധീരജിന്റെ അച്ഛൻ പറഞ്ഞു.

ഇടുക്കിയിലെ എസ്എഫ്ഐ പ്രവര്‍ത്തകൻ ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണെന്നും കുടുംബത്തെ തള്ളിപറയാനില്ലെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മുൻപ് പറഞ്ഞിരുന്നു. തന്നെ പ്രതിക്കൂട്ടിൽ നിർത്താനുള്ള സിപിഐഎം ശ്രമം അമ്പരപ്പിക്കുന്നതാണ്. ധീരജിന്റെ വീട്ടില്‍ പോകണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ ഭവിഷ്യത്ത് ഓർത്താണ് പിന്തിരിയുന്നത്. സിപിഐഎം അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് കൊല്ലപ്പെട്ട ധീരജെന്നാണ് സുധാകരന്റെ വാദം.

 

Top