ബഹുമതിയായി നല്‍കുന്ന പതക്കത്തിന് 100 രൂപ നല്‍കണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍

കോവിഡ് ഡ്യൂട്ടി ചെയ്ത പൊലീസുകാര്‍ക്ക് ബഹുമതിയായി നല്‍കാനിരുന്ന, ‘കോവിഡ് വോറിയര്‍’ എന്നു രേഖപ്പെടുത്തിയ ചെറുപതക്കം പൊലീസുകാര്‍ തന്നെ 100 രൂപ നല്‍കണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. 30 ദിവസം കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പൊലീസുകാര്‍ക്ക് കോവിഡ് പതക്കം ബഹുമതിയായി നല്‍കുമെന്നായിരുന്നു ഓഗസ്റ്റ് 17ലെ ഡിജിപിയുടെ സര്‍ക്കുലര്‍. ഇന്ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ ചെറുപതക്കം പണം നല്‍കി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പൊലീസ് ആസ്ഥാനത്തെ ഇമെയില്‍ റജിസ്റ്റര്‍ ചെയ്യുകയോ പൊലീസ് ആസ്ഥാനത്തെ സിഐയെ ബന്ധപ്പെടുകയോ ചെയ്യണമെന്നു നിര്‍ദേശിക്കുന്നു.

ഏകദേശം 52,000 പൊലീസുകാരാണ് കോവിഡ് ഡ്യൂട്ടി ചെയ്തത്. ഇവര്‍ക്ക് പതക്കം വാങ്ങാന്‍ 52 ലക്ഷംരൂപ സ്വന്തമായി ചെലവാക്കേണ്ടിവരും. ലുധിയാനയിലെ സ്വകാര്യ കമ്പനിയില്‍നിന്നാണ് പതക്കം വാങ്ങിയത്. കേരള പൊലീസിന്റെ വെല്‍ഫെയര്‍ ബ്യൂറോയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംതൃപ്തി കഫറ്റീരിയ, ലുധിയാനയിലുള്ള ബികെവി എന്റര്‍പ്രൈസസില്‍നിന്നുമാണ് പതക്കങ്ങള്‍ വാങ്ങിയതെന്നും അവ യൂണിറ്റിനു 100രൂപയ്ക്കു വിതരണം ചെയ്യുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ബഹുമതിയായി നല്‍കുന്ന പതക്കം പണം നല്‍കി വാങ്ങേണ്ട കാര്യമുണ്ടോയെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.

എന്നാല്‍, സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതിനാലാണ് പൊലീസുകാരോട് വാങ്ങാന്‍ നിര്‍ദേശിച്ചതെന്നു പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബഹുമതിക്കായി പരിഗണിക്കേണ്ട ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവികളും യൂണിറ്റ് തലവന്‍മാരും കണ്ടെത്തണമെന്നാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ

Top