ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജയില്‍ ഡി.ജി.പി. ഹേമന്ത് കുമാര്‍ ലോഹിയുടെ കൊലപാതകം ഏറ്റെടുത്ത് ഭീകര സംഘടന. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഇന്ത്യന്‍ശാഖയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫോഴ്‌സ് ആണ് (പി.എ.എഫ്.എഫ്.) കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
ജമ്മുവിലെ വീട്ടില്‍ തിങ്കളാഴ്ചയാണ് ലോഹിയ(57)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ കഴുത്തില്‍ മുറിവുണ്ടായിരുന്നെന്നും ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ലോഹിയയുടെ വീട്ടുജോലിക്കാരനായ യാസിര്‍ എന്നയാളാണ് മുഖ്യപ്രതിയെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്. കൊലുപാതകത്തിന് അല്‍പസമയത്തിന് ശേഷം യാസിര്‍ ഓടിപ്പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭ്യമാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.