മനീഷ് സിസോദിയയും അതിഷി മര്‍ലീനയും വിജയിച്ചു; എഎപിക്ക്‌ ഇരട്ടി മധുരം

ന്യൂഡല്‍ഹി: വിജയ തിളക്കത്തിന്റെ ഇരട്ടിമധുരത്തിലാണിപ്പോള്‍ ആം ആദ്മി പാര്‍ട്ടി. അത് മറ്റൊന്നുമല്ല കെജ്രിവാള്‍ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയുംവിശ്വസ്തനുമായ മനീഷ് സിസോദിയ, അതിഷി മര്‍ലീന എന്നിവരുടെ വിജയമാണ് എഎപിക്ക് ഇപ്പോള്‍ ഇരട്ടി മധുരം നല്‍കിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ പിന്നിലായിരുന്ന ഇരുവരും ലീഡ് മാറി മറിഞ്ഞ് അവസാന റൗണ്ടുകളില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

പട്പട്ഗഞ്ചില്‍നിന്നാണ് സിസോദിയ ഡല്‍ഹി നിയമസഭയില്‍ എത്തുന്നത്. എഎപിയുടെ ശക്തികേന്ദ്രമായ ഇവിടെ ബിജെപിയുടെ രവി നേഗിയെയാണ് സിസോദിയ പിന്നിലാക്കിയത്. കെജ്രിവാള്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം കൂടിയായിരുന്നു സിസോദിയ.

കല്‍ക്കാജിയില്‍നിന്നാണ് അതിഷി മര്‍ലീന നിയമസഭയില്‍ എത്തുന്നത്. 50.92 ശതമാനം വോട്ട് മര്‍ലീനയ്ക്കു ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ ധരംബിര്‍ സിംഗിനെയാണ് മര്‍ലീന പരാജയപ്പെടുത്തിയത്. സിറ്റിംഗ് എംഎല്‍എ അവതാര്‍ സിംഗിനെ മാറ്റിയാണ് എഎപി മര്‍ലീനയ്ക്കു മത്സരിക്കാന്‍ സീറ്റ് നല്‍കിയത്.

Top