കേരളാ ഹൗസ് ജീവനക്കാരിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപണം

ന്യൂഡല്‍ഹി: കേരളാ ഹൗസ് ജീവനക്കാരിയുടെ മൃതദേഹത്തോട് അനാദരവ്. കേരളാ ഹൗസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത് തടയാന്‍ റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാര്‍ ശ്രമിച്ചെന്നാണ് ആരോപണം.

റസിഡന്റ് കമ്മീഷണർ നേരിട്ട് ഇറങ്ങി മൃതദേഹവുമായി എത്തിയ ആംബുലൻസ് തടയുകയായിരുന്നു. കാരണങ്ങളൊന്നും പറയാതെയായിരുന്നു നടപടി. മുക്കാല്‍ മണിക്കൂറോളം ആംബുലന്‍സ് തടഞ്ഞുവച്ചു. പിന്നീട് ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് അനുമതി നൽകിയത്

കഴിഞ്ഞ ദിവസമാണ് കേരളാ ഹൗസില്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച പാലക്കാട് സ്വദേശിനി ഗീത ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കേരളാ ഹൗസ് മുന്‍ ജീവനക്കാരനായ ചെന്താമരാക്ഷന്റെ ഭാര്യയാണ് ഗീത.

Top