വീട്ടുവേലക്കാരെന്ന വ്യാജേന മോഷണം; രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: വീട്ടുവേലക്കാരെന്ന വ്യാജേന മോഷണം നടത്തിയ സ്ത്രീകളെ ബീഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുവേലക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡല്‍ഹിയിലെ വസതിയില്‍ നിന്ന് വിലപ്പെട്ട സാധനങ്ങള്‍ മോഷ്ടിച്ചു കടന്ന രണ്ടു സ്ത്രീകളെയാണ് ബീഹാറിലെ ഭഗല്‍പുരില്‍ അറസ്റ്റു ചെയ്തത്.

കിഴക്കന്‍ പഞ്ചാബിബാഗിലെ പങ്കജ് അറോറ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഈ മാസം 17-ന് രണ്ടു സ്ത്രീകള്‍ വീട്ടുജോലിക്കായി തന്റെ വീട്ടില്‍ വന്നുവെന്നും, ഏതാനും ജോലികള്‍ ചെയ്ത ശേഷം 23-നു വരാമെന്നു പറഞ്ഞു മടങ്ങിപ്പോയെന്നും, പിന്നീടാണ്, വീട്ടില്‍ നിന്നും പതിനഞ്ചു ലക്ഷം രൂപയും വജ്രവും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസ്സിലാക്കിയതെന്നും പരാതിക്കാരന്‍ പറയുന്നു.

ഉടന്‍ പൊലീസില്‍ പരാതി നല്‍കി. പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്ത്രീകളെ കണ്ടുപിടിക്കാനായത്. ഇവരില്‍ നിന്ന് 15 ലക്ഷം രൂപയും 14.8 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

Top