ജനങ്ങള്‍ ആശങ്കയില്‍; തലസ്ഥാന നഗരി വായൂ മലിനീകരണത്തിന്റെ പിടിയില്‍!!!

ന്യൂഡൽഹി: ശീതകാലം ആരംഭിച്ചതോട് കൂടി, ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ വിഷ മഞ്ഞ് വർധിച്ചിട്ടുണ്ട്. ദിപാവലി ആഘോഷങ്ങൾ കൂടി നടക്കാനിരിക്കെ, ഇത്തരത്തിൽ ആയിരക്കണക്കിന് പടക്കങ്ങൾ കൂടി ആഘോഷത്തിന്റെ ഭാഗമായി ഉപയോഗിക്കുമ്പോൾ സ്ഥിതി കൂടുതൽ രൂക്ഷമാകും.

ലോകത്തെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട നഗരങ്ങളിൽ 14-മത്തെ സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്. മലിനീകരണം ഇത്രയും രൂക്ഷമാകുമ്പോഴും ദീപാവലിക്ക് ഇത്തരത്തിൽ പടക്കങ്ങൾ ഉപയോഗിക്കുന്നതിനെ പറ്റി നിയന്ത്രണങ്ങളോ നടപടികളോ സ്വീകരിച്ചിട്ടില്ല. ഇവയിൽ നിന്ന് ഉണ്ടാക്കുന്ന വിഷ വായുവും അവർ സൃഷ്ടിക്കുന്ന മലിനീകരണവും അനുബന്ധപ്രശ്നങ്ങളും ചർച്ച ചെയ്തിട്ടുമില്ല.

“ദീപാവലിക്ക് തീപിടിക്കുന്നതിനെ തടയുന്നതുപോലെയുള്ള സംവേദനക്ഷമതയുള്ള വിഷയങ്ങളിൽ സർക്കാർ ഇടപെടുന്നത് എല്ലായ്പ്പോഴും അത്ര എളുപ്പമല്ല, എന്നാൽ കോടതി അതിന്മേൽ നടപടികൾ കൈക്കൊള്ളുകയാണെങ്കിൽ ഞങ്ങൾ അതിനൊപ്പം നിൽക്കും,” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിന്ദു ദേശീയ നേതാവായിരുന്ന മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം സുപ്രീം കോടതി തലസ്ഥാന നഗരിയിലും പരിസരപ്രദേശങ്ങളിലും പടക്കങ്ങളുടെ വിൽപന നടത്തുന്നത് താൽക്കാലികമായി നിരോധിച്ചിരുന്നു. ഇവിടുത്തെ ജനസംഖ്യ ഏകദേശം 20 ദശലക്ഷമാണ്. ഇത്തരം ഒരു നടപടി, വിഷ വായൂ പുറന്തള്ളുന്നത് ഏതാണ്ട് 30%-ത്തോളം കുറച്ചിരുന്നു.

എന്നാൽ ഈ വർഷം, നഗരത്തിലെ സർക്കാറുകൾ, പരിസ്ഥിതി മന്ത്രാലയം, പടക്ക നിർമ്മാണവ്യവസായം തുടങ്ങിയിടത്തെ വാദങ്ങൾ കോടതി കേട്ടിരുന്നു. എന്നാൽ പടക്കങ്ങൾ വിൽക്കുന്നതിനെ നിരോധിക്കാൻ കോടതി ഉത്തരവിട്ടിട്ടില്ല. ദിപാവലിക്ക് മുമ്പ് എന്തെങ്കിലും ഉത്തരവുകൾ ഇറക്കുമോ എന്നതിൽ കോടതി ഒന്നും പറഞ്ഞിട്ടില്ല.

Top