ഡൽഹി : 21,000 കോടി ലോൺ ആപ്പ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി പൊലീസ് പിടിയിൽ. ലാംബോ എന്നറിയപ്പെടുന്ന ചൈനീസ് സ്വദേശി സു വേയാണ് ഡൽഹി പൊലീസിന്റെ പിടിയിലാത്.
ലോൺ മാഫിയയുടെ വലയിൽപ്പെട്ട മൂന്ന് പേർ ആത്മഹത്യ ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്.
21,000 കോടി വിലമതിക്കുന്ന 1.4 കോടി സാമ്പത്തിക ഇടപാടുകളാണ് നന്നിരിക്കുന്നത്. ബിറ്റ് കോയിൻ രുപേണ അന്താരാഷ്ട്ര പണമിടപാടുകൾ നടന്നിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണമാണ് ചൈനീസ് യുവാവിൽ ചെന്നെത്തിച്ചതും ഡൽഹിയിൽ ലാംബോ പിടിയിലായതും.