ജന്മദിനപാര്‍ട്ടിക്കിടെ ദില്ലിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിന് വര്‍ഗ്ഗീയ മുഖം നല്‍കരുതെന്ന് പൊലീസ്.ട്വീറ്റിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. കൊലപാതകത്തിന് പിന്നില്‍ ബിസിനസ് തര്‍ക്കമെന്ന് ദില്ലി പൊലീസ അറിയിച്ചു.. റിങ്കു ശര്‍മയും പ്രതികളും സുഹൃത്തുക്കളായിരുന്നെന്നും, ഇവര്‍ ദില്ലിയിലെ രോഹിണിയില്‍ തുടങ്ങിയ രണ്ട് ഹോട്ടലുകളെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് പാര്‍ട്ടിക്കിടെ സംഘര്‍ഷമുണ്ടായതെന്നും, ഇതിനിടെയാണ് റിങ്കു ശര്‍മക്ക് കുത്തേറ്റതെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷാഹിദ്, ഡാനീഷ്, ഇസ്ലാം, മെഹ്താബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്.
റിങ്കുവിന്റെ കൊലപാതകം അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന പിരിച്ചതുകൊണ്ടാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചിരുന്നു. ജയ് ശ്രീരാം വിളിച്ചതാണ് റിങ്കുവിനെ കൊലപ്പെടുത്താന്‍ കാരണമെന്ന കുടുംബത്തിന്റെ ആരോപണം അന്വേഷിക്കുമെന്നും, നിലവില്‍ ബിസിനസിലെ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രഥമിക ഡല്‍ഹി പോലീസ് പിആര്‍ഒ ചിന്‍മയ് ബിസ്വല്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഔട്ടര്‍ ദില്ലിയിലെ മംഗോളപുരി മേഖലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. കൊല്ലപ്പെട്ട റിങ്കുവും കുടുംബവും ദില്ലിയിലെ രോഹിണിയില്‍ ഒരു ഹോട്ടല്‍ ബിസിനസ്സ് തുടങ്ങിയിരുന്നു. ഇതിനടുത്ത് തന്നെയാണ് പ്രതികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലും ഉണ്ടായിരുന്നത്. ലോക്ക്ഡൗണ്‍ അടക്കമുള്ള സാഹചര്യത്തെത്തുടര്‍ന്ന് രണ്ട് ഹോട്ടലുകളും നഷ്ടത്തിലായി. രണ്ട് ഹോട്ടലുകളും നഷ്ടത്തിലായതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ഈ തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രതികള്‍ റിങ്കുവിന്റെ വീട്ടിലെത്തുന്നത്. അവിടെ ഒരു പിറന്നാളാഘോഷം നടക്കുകയായിരുന്നു അന്ന്. പരിപാടിക്കിടെ വാക്കുതര്‍ക്കം രൂക്ഷമായതിനിടെ നാല് പേരില്‍ ഒരാള്‍ റിങ്കുവിനെ കത്തി കൊണ്ട് കുത്തി. നാല് പേരും തമ്മില്‍ നല്ല പരിചയമുള്ളവരായിരുന്നു. നാല് പേരും ഒരേ മേഖലയിലാണ് താമസിക്കുന്നതെന്നും ദില്ലി പൊലീസ് വ്യക്തമാക്കുന്നു.
സംഭവം നടന്ന ദിവസം റിങ്കുവും മുതിര്‍ന്ന സഹോദരനും മറ്റ് നാല് പേരും തമ്മില്‍ വടികള്‍ കൊണ്ട് തമ്മിലടിച്ച് അടക്കം പരസ്പരം ആക്രമിച്ച്, സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഇതിനിടെയാണ് പ്രതികളിലൊരാള്‍ റിങ്കുവിനെ കത്തികൊണ്ട് കുത്തി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടത്. റിങ്കുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.