ഡല്‍ഹിയില്‍ മലയാളി വീട്ടമ്മയും മകളും കൊല്ലപ്പെട്ടു; യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വീട്ടമ്മയും മകളും കൊല്ലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശിനി സുമിത വത്സ്യ (45), മകള്‍ സ്മൃത വത്സ്യ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. അശോക് നഗറിലെ വസുന്ധര എന്‍ക്ലേവിലെ ഫ്‌ലാറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരി ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു പൊലീസ് വിവരം അറിയിക്കുകയായിരുന്നു. സ്മൃതയുടെ സുഹൃത്ത് വിനയ്യും സഹായിയുമാണ് കൊലയ്ക്കു പിന്നിലെന്നു പൊലീസ് പറഞ്ഞു. വിനയ്യെ ജയ്പുരിനു സമീപത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. സഹായിക്കായി തിരച്ചില്‍ തുടരുകയാണ്.

കൊലപാതകത്തിനു പിന്നിലെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഭര്‍ത്താവിന്റെ മരണ ശേഷം സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയായ സുമിതയും ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയായ മകള്‍ സ്മൃതയും ഫ്‌ലാറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച ഫ്‌ലാറ്റില്‍ എത്തിയ വിനയ്യും സഹായിയും സുമിതയെയും സ്മൃതയെയും കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം സുമിതയുടെ കാറിലാണ് ഇരുവരും രക്ഷപ്പെട്ടത്. എന്നാല്‍ കാര്‍ ഫ്‌ലാറ്റിനു സമീപത്തെ ബാരിക്കേഡില്‍ ഇടിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

Top