പരിക്കേറ്റ റിഷഭ് പന്ത് മാര്‍ച്ചോടെ പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് അധികൃതര്‍

ഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് മാര്‍ച്ചോടെ പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് അധികൃതര്‍. ഐപിഎല്ലില്‍ ഡല്‍ഹിയുടെ നായകന്‍ കൂടിയാണ് റിഷഭ് പന്ത്. മാര്‍ച്ച് ഒടുവില്‍ ആരംഭിക്കുന്ന ഐപിഎല്ലില്‍ പന്ത് കളിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പ്രതികരിച്ചു.

2016ലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റിഷഭ് പന്ത് അരങ്ങേറ്റം കുറിച്ചത്. 98 മത്സരങ്ങള്‍ ഡല്‍ഹി ടീമില്‍ കളിച്ച പന്ത് 2839 റണ്‍സ് അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും 15 അര്‍ദ്ധ സെഞ്ച്വറിയും പന്ത് നേടിയിട്ടുണ്ട്.

ഡല്‍ഹി ടീമില്‍ ഏറ്റവും പ്രധാന താരമാണ് റിഷഭ് പന്ത്. അടുത്ത സീസണില്‍ പന്തിന് കളിക്കാന്‍ കഴിയുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. പന്തിന്റെ പരിക്ക് വേഗത്തില്‍ ഭേദമാകുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ഒരു മത്സരം പോലും പന്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ ഐപിഎല്ലില്‍ സീസണിന്റെ പകുതിയെങ്കിലും പന്തിന് കളിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

Top