ശ്വാസം മുട്ടി ഡല്‍ഹി ; ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ജനങ്ങള്‍

ന്യൂഡല്‍ഹി : ഒറ്റ ഇരട്ട ഗതാഗത ക്രമീകരണമടക്കമുള്ള നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന് നേരിയ കുറവ്.

ഡല്‍ഹിയിലെ വായു മലിനീകരണം തടയുന്നതിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സുപ്രീംകോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മലിനവായു ശ്വസിച്ച് ജനങ്ങൾ മരിക്കുമ്പോൾ സര്‍ക്കാരുകൾ ഒരു നടപടിയും എടുക്കുന്നില്ലെന്ന് കോടതി പറഞ്ഞു. മാലിന്യങ്ങൾ കത്തിച്ചാൽ 5000 രൂപയും കെട്ടിടനിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ ഒരു ലക്ഷം രൂപയും പിഴ ചുമത്താനും കോടതി ഉത്തരവിട്ടു.

വായു നിലവാര സൂചികയില്‍ മലിനീകരണ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇപ്പോഴും മോശം കാലാവസ്ഥ തന്നെയാണ് രാജ്യ തലസ്ഥാനത്ത് തുടരുന്നത്. ആയിരത്തില്‍ നിന്നാണ് വായു നിലവാര സൂചിക 400ന് താഴേക്കെത്തിയത്.

ആളുകൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നു. പലയിടങ്ങളിലും ആരോഗ്യ വകുപ്പ് നല്‍കിയ ജാഗ്രതാ നിർദ്ദേശം അവഗണിക്കപ്പെടുകയാണ്. മുഖാവരണം പോലുമില്ലാതെയാണ് പല കരാർ തൊഴിലാളികളടക്കം ജോലി ചെയ്യുന്നത്.

Top