ആഴക്കടൽ വിവാദം: ഫിഷറീസ് വകുപ്പിലെ ഫയൽ നീക്കത്തിൻ്റെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസി നൽകിയ അപേക്ഷ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടത് രണ്ട് തവണ. 2019 ഒക്ടോബറിലാണ് ഇഎംസിസിയുടെ അപേക്ഷ ആദ്യമായി ഫിഷറീസ് മന്ത്രിയുടെ പരിഗണനക്ക് അയച്ചതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.

ന്യൂയോർക്കിൽ വച്ച് മന്ത്രി മേഴ്സികുട്ടിയുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് പദ്ധതി സമർപ്പിച്ചതെന്നാണ് ഇഎംസിസി അധികൃതർ പറയുന്നത്. ഇ-ഫയൽ രേഖകള്‍ പ്രകാരം 2019 ഓഗസ്റ്റ് 9നാണ് ഫിഷറീസ് വകുപ്പിൻറെ അപേക്ഷയിൽ നടപടികള്‍ തുടങ്ങുന്നത്. 2019 ഒക്ടോബർ 19നാണ് ഫിഷറീസ് സെക്രട്ടറിയായിരുന്ന കെ ആർ ജ്യോതിലാൽ മേഴ്സികുട്ടിക്ക് ഫയൽ ആദ്യം കൈമാറുന്നു. അതേമാസം 21ന് മന്ത്രി ഫയൽ സെക്രട്ടറിക്ക് തിരികെ നൽകി.

മന്ത്രി എന്താണ് ഫയലിൽ എഴുതിയതെന്ന് വ്യക്തമല്ലെങ്കിലും ഇതിന് ശേഷമാണ് ഫയൽ നിക്ഷേപക സംഗമത്തിനയക്കുന്നത്. പക്ഷെ മന്ത്രി ഫയൽ കണ്ടതിന് ശേഷമാണ് വ്യവസായവകുപ്പ് സംഘടിപ്പിച്ച നിക്ഷേപകസംഗമമായ അസന്റിൽ ഇഎംസിസിയുമായി കെഎസ്ഐഡിസി ധാരണ പത്രം ഒപ്പുവയ്ക്കുന്നത്.

Top