തിരുവനന്തപുരം: ആദിവാസി മേഖലയായ ഇടമലക്കുടിയില്‍ ആശുപത്രി നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
ഇതിനായി ഒരുകോടി 22 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചു. ആശുപത്രിയില്‍ പ്രസവ മുറിയും സ്ത്രീകള്‍ക്ക് പ്രത്യേക വാര്‍ഡും ഉണ്ടാകും. രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു.